Monday, January 22, 2007

കുട

കുടയുമായിട്ടാണ് കോന്തുണ്ണിയേട്ടനെവിടെയിം പോകാറ്.
മഴയത്ത് കോന്തുണ്ണിയേട്ടനെങ്ങും പോകാറില്ല. വെയിലത്ത് കുട ചൂടാറുമില്ല.
പിന്നെയെന്തിനാ കുടയെന്നു ചോദിച്ചാല്‍ ഒരല്‍പ്പം പൊതുകാര്യം പറ്യേണ്ടിവരും.
കുട ഉപയോഗിക്കുന്നവര്‍ മൂന്നുവിധം.
1. കുട ചൂടി നടക്കുന്നവര്‍.
2. കുട കുത്തിനടക്കുന്നവര്‍.
3. കുട കക്ഷത്തില്‍ വച്ചു നടക്കുന്നവര്‍.

കോന്തുണ്ണിയേട്ടന്‍ മൂന്നാംത്തരക്കാരനാണ്. മൂന്നാതരെമെന്നതുകോണ്ട് കുറവോന്നുമില്ല.
നമെല്ലാം മുന്നാലോകരാജ്യക്കാരല്ലെ.(മറ്റുരണ്ടു ലോകങ്ങളുമെവിടെയണെന്ന് പറഞ്ഞ്തരാനുള്ള അറിവോന്നും എനിക്കോ കോന്തുണ്ണിയേട്ടനോയില്ല.)

കുട കോന്തുണ്ണിയേട്ടന്റെ സന്തത സഹചാരിയാണ്, അത്മവ്സൂക്ഷിപ്പുകാരനാണ്.
എങ്കിലും ചിലപ്പോള്‍ നാണിയേട്ടത്തിയുമായി പിണങ്ങുബോള്‍ കുടയെടുത്തെറിയുകയും, കന്പി പിടിച്ച് വളയ്ക്കുകയുമോക്കെ ചെയ്യും കോന്തുണ്ണിയേട്ടന്‍. ദേഷ്യമോക്കെ തീരുബോള്‍ എടുത്ത് ഭദ്രമായി കോലയില്‍ വെക്കും.

ഒരിക്കല്‍ പതിവ് യാത്ര കഴിഞ്ഞ് തിരിച്ചുവരുബോള്‍ നാണിയേട്ടത്തിയെന്തോ പറഞ്ഞതിന് കുടയെടുത്ത് നിലത്തെറിയാന്‍ തപ്പിയപ്പോഴാണ് കക്ഷത്തില്‍ കുടയില്ലന്ന കാര്യമറിയുന്നത്.
കുട പീടികത്തിണ്ണയില്‍ വച്ച് മറന്നു.

ഉള്ളോന്നുകാളി കൊന്തുണ്ണിയേട്ടന്. വല്ല കാലന്മാരും കോണ്ടുപോയിട്ടിണ്ടാവുമോ എന്തോ.
നടന്നല്ല ഓടിയണ് തിരിച്ച് പീടികയിലെത്തിയത്. തിണ്ണയുടെ മൂലയ്ക്ക് വച്ചെടുത്തുതന്നെയിരിപ്പുണ്ട് കുട.
എടുത്തോന്ന്നൊക്കി തിരിച്ച് കക്ഷത്തില്‍ വച്ചപ്പോള്‍ എന്തുകോണ്ടോ ആദ്യമായി നാണിയുടെ കൈപിടിച്ചത് ഓര്‍മവന്നു കോന്തേട്ടന്. തിരിച്ച് വീട്ടിലേക്ക് നടന്നപ്പോഴും ഓര്‍ത്തത് അതുതന്നെയായിരുന്നു.

മുറ്റത്തുനിന്നുതന്നെ വിളിച്ചു പറഞ്ഞു കോന്തേട്ടന്‍.
കുട കിട്ടി...... നാണിയേ......

2 comments:

കരീം മാഷ്‌ said...

നന്നായി.
സ്വാഗതം.

അശോക് said...

നന്ദി കരീം മാഷേ..