കാര്യമായ അറിവോന്നുമില്ലാ കോന്തുണ്ണിയേട്ടന് (അക്കാര്യത്തില്‍ ഞാനും കോന്തേട്ടനും സമാസമം).
കുറച്ചറിവ് എവിടെന്നെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്ന ചിന്തയല്ലാതെ അതിനുവേണ്ടി പ്രത്തേക്കിച്ചു ശ്രമമൊന്നുമില്ലാ രണ്ടാള്‍ക്കും. അതുകൊണ്ടുതന്നെ പ്രസംഗവും പ്രഭാഷ്ണവുമൊന്നും കോന്തുണ്ണി നായരെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. വെറുതെ കറങ്ങിനടക്കുന്നതാണ് പുള്ളിയുടെ ഇഷ്ടവിനോദം. നാണിയേട്ടത്തിയുടെ ഭാഷയില്‍ പറഞ്ഞല് ‘വണ്ടിക്കാളയെ പോലെയിങ്ങനെ ചുമ്മാ നടക്കും. പൊക്കണക്കേട് അല്ലാതെന്ത്.’ എന്നല്‍ ചുമ്മാ നടക്കാന്‍ കഴിയാത്തതാണ് നമ്മുടെ എല്ലാപ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് കോന്തുണിയേട്ടന്റെ അഭിപ്രായം. കോന്തുണ്ണിയേട്ടന് ചുമ്മാ സ്വന്തം ഭാഗം ന്യായീകരിക്കന്‍ പറയിന്നതായിട്ടണ് ഞാനുള്‍പ്പെടെ എല്ലാവരും കരുതിയത്. എന്നാല്തങ്ങനെയല്ല അതോരു തത്വശാസ്ത്രമാണെന്നും പലമഹാന്മാരുമതു പറഞ്ഞിട്ടുണ്ടെന്നും കോളേജില്‍ ഇംഗ്ലീഷു പഠിപ്പിക്കുന്ന സുകുമരന് മാഷ് പറഞ്ഞപ്പോഴല്ലേ മനസ്സിലാകുന്നത്. അല്ലെങ്കിലും കാര്യം കാര്യമാകണമെങ്കില്‍ കോന്തുണ്ണിയല്ല അറിവുള്ള മഹാന്മാര് തന്നെ പറയണം.
തനിക്കില്ലാതെപോയ അറിവിനെ കുറിച്ചോര്‍ത്തു കോന്തുണ്ണിയേട്ടന് വിണ്ടും തെക്കോട്ടും വടക്കോട്ടും നടന്നു. അങ്ങനെയിരിക്കെയാണ് ക്ഷേത്രമുറ്റത്തെ ആല്‍ച്ചുവട്ടില്‍ ഒരു കാക്ഷായവേഷധാരി വന്നിട്ടുണ്ടെന്നും വൈകുന്നേരം പ്രഭാഷണമുണ്ടെന്നും കേള്‍ക്കുന്നത്. അറിഞ്ഞപ്പോള്‍ ആല്‍ച്ചുവടുവരെ ഒന്നു ചുമ്മാ നടക്കാമല്ലോ എന്നുമാത്രമേ കരുതിയിള്ളു കോന്തുണ്ണിയേട്ടന്. കാവിയോടും ഖദറിനോടുമൊന്നും വെറിപ്പില്ലെങ്കിലും അത്ര മമതയോന്നുമില്ല കോന്തേട്ടന്. ഭക്തിയുംകമ്മി. മാത്രമല്ല കാലണ കളഞ്ഞ്കിട്ടിയാല്‍പ്പോലും കാണിക്കവഞ്ചിയിലിടുന്ന സ്വഭാവവുമില്ല. അക്കാര്യത്തില്‍ ഞാനും കോന്തേട്ടന്റെ ഭാഗത്തണ്. ദൈവത്തിനെന്തിനാ പൈസ.
എങ്കിലും ജ്ഞാനികളെന്നുകേട്ടാല്‍ കാണാന്‍ പോകാറുണ്ട്, എന്തെങ്കിലും അറിവുകിട്ടിയലോ. പണ്ടോരിക്കല്‍ അരീക്കാവു പാറ ഗുഹയില്‍ ഒരു സിദ്ധന് വന്നു കൂടിയിട്ടുണ്ടന്നുകേട്ട് കണാന്‍ പോയിട്ടുണ്ട്. സിദ്ധനെ നാട്ടുകര്‍ മൂന്ന്നാലു ദിവസം തീറ്റിപ്പോറ്റി. ചോറും കോഴിക്കറിയും കൊടുത്തു. സിദ്ധന് മൌനവ്രതത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും മൊഴിഞ്ഞില്ല. ആഹാരം കഴിക്കന്‍ മാത്രമേ വായ തുറന്നോള്ളു. നാലാം ദിവസം രാത്രിയില്‍ സിദ്ധന് അപ്രത്യക്ഷനായി, ആരോടും ഒന്നും പറയതെ. പോലീസിനെ വിളിക്കണമെന്ന് ചില കമ്യുണിസ്റ്റുകാര്‍ പറഞ്ഞുനടെന്നെങ്കിലും ഒന്നും നടന്നില്ല.
ആല്‍ച്ചുവട്ടില്‍ ആളുകൂടികഴിഞ്ഞിരിക്കുന്നു.ആത്മാവിനെ ഒരു ശസ്ത്രം കൊണ്ടും മുറിക്കാന്‍ പറ്റില്ലെന്നോക്കെ പറഞ്ഞാണു കാക്ഷായ വസ്ത്ര ധാരി സംസരിച്ചുതുടങ്ങിയത്. അതേതു മാവാണെന്നും കോടലിക്കു പറ്റുമോയെന്നുമോക്കെ ചില പിള്ളേര് പുറകെനിന്നു പറയിന്നതുകേട്ടു. പിന്നെ അറിവിനെക്കുറിച്ചും അറിവില്ലായ്മയെക്കുറിച്ചുമോക്കെ അയാള്‍ പറഞ്ഞു, ലോകം മിഥ്യയാണന്നു സമര്‍ത്ഥിച്ചു. ഇരുട്ടില്‍ കയറിനെ സര്‍പ്പമെന്നുത്തൊന്നിക്കുന്ന രീതിയിലുള്ള ഒരു സ്വപ്നമാണത്രേയീ ലോകം. ആറിവു പ്രകാശമാണന്നും അതു നമ്മളെയീ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തുമെന്നു അയള് പറഞ്ഞു. പ്രപഞ്ചം മായ, ബ്രഹ്മം സത്യം... സന്യാസി പറഞ്ഞുനിറുത്തിയപ്പേള്‍ കോന്തേട്ടന് ഒരു സ്വപ്നത്തില്‍നിന്നെപോലെയുണര്‍ന്നു.
പ്രപഞ്ചമെന്നു പറയുന്നത് തന്റെ വീടും, ശിവന്റെ ചായകടയും, അതിനുമുന്നിലെ കവലയുമൊക്കയലേ.പിന്നെ നാണിയും, തന്റെ ഒരേയൊരു മകനും, ഈ നാട്ടുകാരുമൊക്കെ അതില്‍ പെടും. ഇങ്ങനെയുള്ളയീ പ്രപഞ്ചം വെറുമൊരു സ്വപ്നമാണനോ. അതും തന്റെ അറിവില്ലായ്മയില്‍ നിന്നും വന്ന ഒരു കഥയില്ലാത്ത സപ്നം. അപ്പൊള്‍ അറിവുണ്ടായിപ്പോയല്‍ പ്രപഞ്ചം പോലുമില്ലാത്തൊരിടത്തു തനിച്ചിരിക്കേണ്ടിവരും. അതെ, ഇരിക്കുകതന്നെ. പ്രപഞ്ചമില്ലങ്കില് നടക്കാന്‍ പോലും പറ്റില്ലല്ലോ.
വിഷണ്ണനായി ക്ഷേത്രമുറ്റം കടന്ന് തിരിച്ചുനടന്നപ്പോള്‍ അകത്തേക്ക് ഒരുനിമിഷം നൊക്കി മനസ്സുകൊണ്ടു പ്രാര്‍ത്ഥിച്ചതുമതുതന്നെയായിരുന്നു. ഭഗവാനേ അറിയതെ പോലും ഈ അറിവ് എനിയ്ക്കുണ്ടാകരുതേ.
Friday, January 26, 2007
Monday, January 22, 2007
കുട
കുടയുമായിട്ടാണ് കോന്തുണ്ണിയേട്ടനെവിടെയിം പോകാറ്.
മഴയത്ത് കോന്തുണ്ണിയേട്ടനെങ്ങും പോകാറില്ല. വെയിലത്ത് കുട ചൂടാറുമില്ല.
പിന്നെയെന്തിനാ കുടയെന്നു ചോദിച്ചാല്‍ ഒരല്‍പ്പം പൊതുകാര്യം പറ്യേണ്ടിവരും.
കുട ഉപയോഗിക്കുന്നവര്‍ മൂന്നുവിധം.
1. കുട ചൂടി നടക്കുന്നവര്‍.
2. കുട കുത്തിനടക്കുന്നവര്.
3. കുട കക്ഷത്തില്‍ വച്ചു നടക്കുന്നവര്‍.
കോന്തുണ്ണിയേട്ടന് മൂന്നാംത്തരക്കാരനാണ്. മൂന്നാതരെമെന്നതുകോണ്ട് കുറവോന്നുമില്ല.
നമെല്ലാം മുന്നാലോകരാജ്യക്കാരല്ലെ.(മറ്റുരണ്ടു ലോകങ്ങളുമെവിടെയണെന്ന് പറഞ്ഞ്തരാനുള്ള അറിവോന്നും എനിക്കോ കോന്തുണ്ണിയേട്ടനോയില്ല.)
കുട കോന്തുണ്ണിയേട്ടന്റെ സന്തത സഹചാരിയാണ്, അത്മവ്സൂക്ഷിപ്പുകാരനാണ്.
എങ്കിലും ചിലപ്പോള്‍ നാണിയേട്ടത്തിയുമായി പിണങ്ങുബോള്‍ കുടയെടുത്തെറിയുകയും, കന്പി പിടിച്ച് വളയ്ക്കുകയുമോക്കെ ചെയ്യും കോന്തുണ്ണിയേട്ടന്. ദേഷ്യമോക്കെ തീരുബോള്‍ എടുത്ത് ഭദ്രമായി കോലയില്‍ വെക്കും.
ഒരിക്കല്‍ പതിവ് യാത്ര കഴിഞ്ഞ് തിരിച്ചുവരുബോള്‍ നാണിയേട്ടത്തിയെന്തോ പറഞ്ഞതിന് കുടയെടുത്ത് നിലത്തെറിയാന്‍ തപ്പിയപ്പോഴാണ് കക്ഷത്തില്‍ കുടയില്ലന്ന കാര്യമറിയുന്നത്.
കുട പീടികത്തിണ്ണയില്‍ വച്ച് മറന്നു.
ഉള്ളോന്നുകാളി കൊന്തുണ്ണിയേട്ടന്. വല്ല കാലന്മാരും കോണ്ടുപോയിട്ടിണ്ടാവുമോ എന്തോ.
നടന്നല്ല ഓടിയണ് തിരിച്ച് പീടികയിലെത്തിയത്. തിണ്ണയുടെ മൂലയ്ക്ക് വച്ചെടുത്തുതന്നെയിരിപ്പുണ്ട് കുട.
എടുത്തോന്ന്നൊക്കി തിരിച്ച് കക്ഷത്തില്‍ വച്ചപ്പോള്‍ എന്തുകോണ്ടോ ആദ്യമായി നാണിയുടെ കൈപിടിച്ചത് ഓര്‍മവന്നു കോന്തേട്ടന്. തിരിച്ച് വീട്ടിലേക്ക് നടന്നപ്പോഴും ഓര്‍ത്തത് അതുതന്നെയായിരുന്നു.
മുറ്റത്തുനിന്നുതന്നെ വിളിച്ചു പറഞ്ഞു കോന്തേട്ടന്.
കുട കിട്ടി...... നാണിയേ......
മഴയത്ത് കോന്തുണ്ണിയേട്ടനെങ്ങും പോകാറില്ല. വെയിലത്ത് കുട ചൂടാറുമില്ല.
പിന്നെയെന്തിനാ കുടയെന്നു ചോദിച്ചാല്‍ ഒരല്‍പ്പം പൊതുകാര്യം പറ്യേണ്ടിവരും.
കുട ഉപയോഗിക്കുന്നവര്‍ മൂന്നുവിധം.
1. കുട ചൂടി നടക്കുന്നവര്‍.
2. കുട കുത്തിനടക്കുന്നവര്.
3. കുട കക്ഷത്തില്‍ വച്ചു നടക്കുന്നവര്‍.
കോന്തുണ്ണിയേട്ടന് മൂന്നാംത്തരക്കാരനാണ്. മൂന്നാതരെമെന്നതുകോണ്ട് കുറവോന്നുമില്ല.
നമെല്ലാം മുന്നാലോകരാജ്യക്കാരല്ലെ.(മറ്റുരണ്ടു ലോകങ്ങളുമെവിടെയണെന്ന് പറഞ്ഞ്തരാനുള്ള അറിവോന്നും എനിക്കോ കോന്തുണ്ണിയേട്ടനോയില്ല.)
കുട കോന്തുണ്ണിയേട്ടന്റെ സന്തത സഹചാരിയാണ്, അത്മവ്സൂക്ഷിപ്പുകാരനാണ്.
എങ്കിലും ചിലപ്പോള്‍ നാണിയേട്ടത്തിയുമായി പിണങ്ങുബോള്‍ കുടയെടുത്തെറിയുകയും, കന്പി പിടിച്ച് വളയ്ക്കുകയുമോക്കെ ചെയ്യും കോന്തുണ്ണിയേട്ടന്. ദേഷ്യമോക്കെ തീരുബോള്‍ എടുത്ത് ഭദ്രമായി കോലയില്‍ വെക്കും.
ഒരിക്കല്‍ പതിവ് യാത്ര കഴിഞ്ഞ് തിരിച്ചുവരുബോള്‍ നാണിയേട്ടത്തിയെന്തോ പറഞ്ഞതിന് കുടയെടുത്ത് നിലത്തെറിയാന്‍ തപ്പിയപ്പോഴാണ് കക്ഷത്തില്‍ കുടയില്ലന്ന കാര്യമറിയുന്നത്.
കുട പീടികത്തിണ്ണയില്‍ വച്ച് മറന്നു.
ഉള്ളോന്നുകാളി കൊന്തുണ്ണിയേട്ടന്. വല്ല കാലന്മാരും കോണ്ടുപോയിട്ടിണ്ടാവുമോ എന്തോ.
നടന്നല്ല ഓടിയണ് തിരിച്ച് പീടികയിലെത്തിയത്. തിണ്ണയുടെ മൂലയ്ക്ക് വച്ചെടുത്തുതന്നെയിരിപ്പുണ്ട് കുട.
എടുത്തോന്ന്നൊക്കി തിരിച്ച് കക്ഷത്തില്‍ വച്ചപ്പോള്‍ എന്തുകോണ്ടോ ആദ്യമായി നാണിയുടെ കൈപിടിച്ചത് ഓര്‍മവന്നു കോന്തേട്ടന്. തിരിച്ച് വീട്ടിലേക്ക് നടന്നപ്പോഴും ഓര്‍ത്തത് അതുതന്നെയായിരുന്നു.
മുറ്റത്തുനിന്നുതന്നെ വിളിച്ചു പറഞ്ഞു കോന്തേട്ടന്.
കുട കിട്ടി...... നാണിയേ......
Sunday, January 21, 2007
തന്മാത്ര
കോന്തുണ്ണിനായരെ കാണാനായിട്ടു ഇറങ്ങിയതണു ഞാന്‍.
പറഞ്ഞിട്ടു കാര്യമില്ല, രാവിലെ പോയാലെ പുള്ളിയെ കാണാന്‍ കിട്ടു.
മുറ്റത്തുതന്നെ നാണിയേട്ടത്തി നില്പുണ്ടു. ചോദിച്ചു കളയാം.
‘രാവിലെ എണീച്ച് പൊകുന്നത് കണ്ടു, കോണാനു തീപിടിച്ച പോലെ ... വടക്കോട്ട്.’
എട്ടത്തി പതിവുപോലെ തന്നെ അത്ര രസത്തിലല്ല.
വടക്കൊട്ടെങ്കില് വായനശാലക്കാവുമെന്ന് ഞാനും വിചാരിച്ചു. ചെറുതാണല്ലോ കോന്തരുടെ ലോകം.
അന്തോണി സാറിനെപോലെ പത്രം കണ്ടാലെ കക്കുസില്‍ പോകു എനോന്നുമില്ല കോന്ത്യ്ട്ടനു.
ഇരിപോണ്ട് പുള്ളി വയനശാലയില്‍. വയനശാലക്കടുത്ത ചായക്കടയിലേക്ക് കയറി ഞാനും.
നല്ല രസികന്‍ ചായയിം പരിപ്പുവടയും കണ്ടാല്‍ അതുകഴിഞ്ഞേയുള്ളു എന്തും എനിക്കു പിന്നെ. മാത്രവുമല്ല പരിപ്പുവടയെ കേരളത്തിന്റെ ദേശീയ പലഘാരമാക്കണമെന്ന വശക്കാരനണ് ഞാന്‍.
പരിപ്പുവടയല്ല പഴമ്പോരി അഥവ വഴക്കാപ്പത്തിനാണു അതിനു എന്തുകൊണ്ടും യോഗ്യത എന്നു മറുപക്ഷം.
വടക്കുനിന്നു തെക്കൊട്ടു പേരിനു പൊലും ഒരുമയില്ലാത്ത ഒന്നിനെഎങ്ങ്നെ ദേശീയ പലഘാരമാകാനൊക്കും. അല്ലപിന്നെ.
അപോഴേക്കും കോന്തരേട്ടന് പത്രപാരായണും കഴിഞ്ഞ് പുറത്തു വന്നു.
എന്തുണ്ട് ചേട്ടാ വിശേഷം പത്രത്തില്‍.
ഓ.. വെറുതെ ചരമകോളം മറിച്ചു നോക്കുവാരുന്നു.
‘ചത്തവര് പത്രത്തില്‍ ചിരിച്ചോണ്ടിരിക്കുന്നതു കണ്ടാല്‍ നമുക്കും ചിരിവരും‘ , കോന്തേട്ടന് പറഞു.
എന്നിട്ട് മുണ്ടു മടക്കികെട്ടി തലയിലെ തൊര്ത്തു ഒന്ന് അഴിച്ചു കെട്ടി കവലയിലേക്കിറങ്ങി.
ഇനി എങ്ങോട്ടു പൊണമെന്ന് ഒരുനിമിഷമാലോചിച്ചു. പിന്നെ വലിച്ചുവിട്ടു തെക്കോട്ടെയ്ക്ക്.
അല്ല.. ഞാനെന്തിനാ കോന്തേട്ടനെ കണാന്‍ വന്നതു. മറന്നു പോയല്ലോ.
ഭഗവനെ ... തന്മാത്രയായോ...ഇത്രപെട്ട്ന്നു.
പറഞ്ഞിട്ടു കാര്യമില്ല, രാവിലെ പോയാലെ പുള്ളിയെ കാണാന്‍ കിട്ടു.
മുറ്റത്തുതന്നെ നാണിയേട്ടത്തി നില്പുണ്ടു. ചോദിച്ചു കളയാം.
‘രാവിലെ എണീച്ച് പൊകുന്നത് കണ്ടു, കോണാനു തീപിടിച്ച പോലെ ... വടക്കോട്ട്.’
എട്ടത്തി പതിവുപോലെ തന്നെ അത്ര രസത്തിലല്ല.
വടക്കൊട്ടെങ്കില് വായനശാലക്കാവുമെന്ന് ഞാനും വിചാരിച്ചു. ചെറുതാണല്ലോ കോന്തരുടെ ലോകം.
അന്തോണി സാറിനെപോലെ പത്രം കണ്ടാലെ കക്കുസില്‍ പോകു എനോന്നുമില്ല കോന്ത്യ്ട്ടനു.
ഇരിപോണ്ട് പുള്ളി വയനശാലയില്‍. വയനശാലക്കടുത്ത ചായക്കടയിലേക്ക് കയറി ഞാനും.
നല്ല രസികന്‍ ചായയിം പരിപ്പുവടയും കണ്ടാല്‍ അതുകഴിഞ്ഞേയുള്ളു എന്തും എനിക്കു പിന്നെ. മാത്രവുമല്ല പരിപ്പുവടയെ കേരളത്തിന്റെ ദേശീയ പലഘാരമാക്കണമെന്ന വശക്കാരനണ് ഞാന്‍.
പരിപ്പുവടയല്ല പഴമ്പോരി അഥവ വഴക്കാപ്പത്തിനാണു അതിനു എന്തുകൊണ്ടും യോഗ്യത എന്നു മറുപക്ഷം.
വടക്കുനിന്നു തെക്കൊട്ടു പേരിനു പൊലും ഒരുമയില്ലാത്ത ഒന്നിനെഎങ്ങ്നെ ദേശീയ പലഘാരമാകാനൊക്കും. അല്ലപിന്നെ.
അപോഴേക്കും കോന്തരേട്ടന് പത്രപാരായണും കഴിഞ്ഞ് പുറത്തു വന്നു.
എന്തുണ്ട് ചേട്ടാ വിശേഷം പത്രത്തില്‍.
ഓ.. വെറുതെ ചരമകോളം മറിച്ചു നോക്കുവാരുന്നു.
‘ചത്തവര് പത്രത്തില്‍ ചിരിച്ചോണ്ടിരിക്കുന്നതു കണ്ടാല്‍ നമുക്കും ചിരിവരും‘ , കോന്തേട്ടന് പറഞു.
എന്നിട്ട് മുണ്ടു മടക്കികെട്ടി തലയിലെ തൊര്ത്തു ഒന്ന് അഴിച്ചു കെട്ടി കവലയിലേക്കിറങ്ങി.
ഇനി എങ്ങോട്ടു പൊണമെന്ന് ഒരുനിമിഷമാലോചിച്ചു. പിന്നെ വലിച്ചുവിട്ടു തെക്കോട്ടെയ്ക്ക്.
അല്ല.. ഞാനെന്തിനാ കോന്തേട്ടനെ കണാന്‍ വന്നതു. മറന്നു പോയല്ലോ.
ഭഗവനെ ... തന്മാത്രയായോ...ഇത്രപെട്ട്ന്നു.
Subscribe to:
Posts (Atom)